ഷേക്സ്പിയറുടെ “കിങ്‌ ലിയർ’ നാടകത്തിൽ ലിയർ അന്ധനായ ഗ്ലൗസെസ്റ്ററിനോട് ഇങ്ങനെ പറയുന്നുണ്ട്.”കാഴ്ചയില്ലെങ്കിലും ഒരാൾക്ക് ഈ ലോകം എങ്ങനെ പോകുന്നുവെന്ന് അറിയാൻ കഴിയും’.  2000 വർഷത്തിനപ്പുറം യേശു പറഞ്ഞതും ഇതോട് ചേർത്തു വായിക്കാം.”കണ്ണുണ്ടായാൽ പോരാ, കാണണം’. കണ്ണു തുറന്നു പിടിച്ച് കാണണം. പക്ഷേ, നമ്മുടെ കേന്ദ്ര ഭരണാധികാരികൾ കണ്ണുണ്ടായിട്ടും ഒന്നും കാണുന്നില്ല.  രാജ്യത്തെ ജനങ്ങൾ, സാധാരണക്കാർ എങ്ങനെ ജീവിക്കുന്നുവെന്ന് അവർ അറിയുന്നില്ല. ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച അവരുടെ തുടർച്ചയായ അഞ്ചാമത്തെContinue Reading

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചും നിലവിലെ തൊഴിലുകൾ പതുക്കെ ഇല്ലാതാക്കിയും ജനങ്ങളെ, പ്രത്യേകിച്ച്‌ യുവാക്കളെ തെരുവിലേക്കെറിഞ്ഞ്‌ വെല്ലുവിളിക്കുകയാണ് മോദി സർക്കാർ. വ്യോമയാന‐തുറമുഖ ‐ബാങ്കിങ്‌‐ ടെലിഫോൺ‐ ഇൻഷുറൻസ്‌ രംഗത്തും റെയിൽവേയിലും  ടെക്‌സ്‌റ്റൈൽ മേഖലയിലും ഈ പ്രവണത അപകടകരമായ നിലയിലായിരിക്കുകയാണെന്ന്‌ കാണാം. ഇന്ത്യൻ റെയിൽവേ ചരിത്ര പ്രാധാന്യമുള്ളതും അതിവിപുലവുമായ ശൃംഖലകളിലൊന്നാണ്. 16 ലക്ഷത്തിലധികം തൊഴിൽ നൽകുന്ന ആ സ്ഥാപനത്തെ പരിപൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. പൊന്നുംവിലയുള്ള റെയിൽ ഭൂമി സ്വകാര്യ ഗ്രൂപ്പുകൾക്ക്‌Continue Reading

തിരുവനന്തപുരം : കോവിഡാനന്തരം കേരളം കൈവരിച്ച വളർച്ച നിലനിർത്താനുള്ള കർമപരിപാടിയായിരിക്കും സംസ്ഥാന ബജറ്റിന്റെ കാതൽ. സംസ്ഥാന സമ്പദ്‌വ്യവസ്ഥ സ്ഥിരവിലയിൽ 12 ശതമാനവും നടപ്പുവിലയിൽ 17 ശതമാനവും വളർച്ച നേടിയതായാണ്‌ റിസർവ്‌ ബാങ്ക്‌ വിലയിരുത്തൽ. കൃഷി, വ്യവസായം, സേവനം തുടങ്ങിയ മേഖലകൾക്ക്‌ ഊന്നൽ നൽകിയായിരിക്കും ഫെബ്രുവരി മൂന്നിന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ അവതരിപ്പിക്കുക. ഉൽപ്പാദനമേഖലകളുടെ ഉത്തേജനത്തിലൂടെ സാമ്പത്തിക വളർച്ച എന്നതായിരിക്കും മുഖമുദ്ര. ഉയർന്ന ഉൽപ്പാദനവും തൊഴിലവസരവും സമ്പദ്‌ഘടനയിൽ സൃഷ്ടിക്കുന്നContinue Reading

പെയിന്റ് പണിക്കാരന്റെ മകനും എംബിബിഎസുകാരനാകാം, ഇത് അഞ്ചലിന്റെ പ്രതികാരം സമീപിച്ചപ്പോള്‍ മാത്രമല്ല വേര്‍തിരിവിന്റെ മുനയൊളിപ്പിച്ച ഈ ചോദ്യം പിന്നീടും അഞ്ചലിന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. എംബിബിഎസ് ബിരുദദാന ചടങ്ങിലെ മാതാപിതാക്കള്‍ക്കൊപ്പമുളള മനോഹരമായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് അഞ്ചല്‍ കൃഷ്ണ ആ ചോദ്യങ്ങള്‍ക്കുളള മറുപടി മധുരതരമായി തന്നെ എഴുതി. സ്വപ്‌നം കാണുന്നതില്‍ നിന്നുപോലും എന്നെ തുടക്കത്തില്‍ തന്നെ എന്നെ മുരടിപ്പിച്ചുകളഞ്ഞിട്ടുണ്ട്. ചെറുപ്പം മുതല്‍ നല്ല മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുകയും മുക്ക് ചുറ്റും നില്‍ക്കുന്നവര്‍Continue Reading

  കൊറോണക്കാലഭീതി ഇനിയും ലോകത്തു നിന്നുമൊഴിഞ്ഞിട്ടില്ല. കേരളത്തിൻ്റെ അവസ്ഥയും മറ്റൊന്നല്ല. മാതൃകാപരമായ സുരക്ഷാനടപടികളുടെ പേരില്‍ കേരളം ലോകശ്രദ്ധ നേടിയത് ഈ വ്യാധികാലത്താണ്. എങ്കിലും അനുദിനം നമുക്കു മുന്നിലേക്കെത്തുന്ന വാർത്തകൾ ഒട്ടും ആശാസ്യമല്ല. ഇത്രയേറെ മനുഷ്യജീവനുകളെ കൊറോണ ഇല്ലാതാക്കിയിട്ടും അതിൽ നിന്നു പാഠമുൾക്കൊള്ളാൻ സമൂഹം തയ്യാറാകുന്നില്ല എന്നത് ഏറെ സങ്കടകരമാണ്. അതിനാൽ തന്നെ ഗ്രീൻ സോണിലേക്കു മാറിയ പ്രദേശങ്ങൾ വീണ്ടും രോഗാതുരതയിലേക്ക് വഴുതിവീഴുന്നു. ഇക്കാര്യത്തിൽ കൂടുതല്‍ ശ്രദ്ധ പൊതുജനങ്ങൾക്കാവശ്യമാണ്. സർക്കാരിൻ്റെ ആരോഗ്യകാര്യContinue Reading

നാട്ടിൽ എത്ര ഭീകരമായ അവസ്ഥയുണ്ടായാലും നാട്ടിലിറങ്ങി പ്രവർത്തിക്കേണ്ടിവരുന്ന ചില വിഭാഗങ്ങളുണ്ട്. അതിലൊന്നാണ് മാധ്യമപ്രവര്‍ത്തകർ. യുദ്ധമായാലും അടിയന്തിരാവസ്ഥയായാലും മഹാരോഗങ്ങളായാലും മാധ്യമപ്രവർത്തകർക്ക് പുറത്തിറങ്ങേണ്ടിവരും. ചിലപ്പോഴെങ്കിലും പ്രശ്നബാധിതമേഖലകളിൽ മുന്നിട്ടിറങ്ങുമ്പോൾ മർദ്ദനമേൽക്കേണ്ടിവരുന്ന അവസ്ഥകൾക്കു പോലും നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതിപ്പോൾ പറയാനിടയായ പശ്ചാത്തലം കൊറോണ ബാധയാണ്. മറ്റേതു സാഹചര്യത്തിലുമെന്നപോലെ ഈ മഹാരോഗകാലത്തും മാധ്യമപ്രവർത്തകർക്ക് വിശ്രമമില്ല. മാധ്യമപ്രവർത്തകർ എന്നു മൊത്തത്തില്‍ പറയുമ്പോള്‍ മുഖ്യധാരാപത്ര, ദൃശ്യമാധ്യമ പ്രവർത്തകർ മാത്രമല്ല ഉൾപ്പെടുന്നത്. വർക്കിംഗ് ജേണലിസ്റ്റ് യൂണിയനിൽ അംഗങ്ങളല്ലാത്ത ആയിരക്കണക്കിനു മാധ്യമപ്രവർത്തകർContinue Reading

ലോക് ഡൗൺ സമയപരിധി തീരുന്നത്, നിലവിലെ ധാരണയനുസരിച്ച്, വരുന്ന 14 നാണല്ലോ. അതിനു ശേഷം വരുന്ന ദിനങ്ങളിലും അതീവജാഗ്രത ആവശ്യം തന്നെ എന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല. ഇവിടെ ഏറ്റവുമധികം ശ്രദ്ധയാവശ്യമായ മേഖലയാണ് ഗതാഗതം. തീവണ്ടി പോലെ, പൊതുജനം തിങ്ങിക്കയറുന്ന യാത്രാമാദ്ധ്യമങ്ങളെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. റിസർവേഷൻ ബോഗികളിലെ യാത്രക്കാരെ നമുക്കു തിരിച്ചറിയാനും പരിശോധന നടത്താനുമാകും. എന്നാൽ ജനറല്‍ ബോഗികളിൽ ഇതു സാധ്യമാവാതെവരും. രോഗവ്യാപനം ഒരുപാടായ, അല്ലെങ്കില്‍ വേണ്ട രീതിയിൽ തിരിച്ചറിയാതെ പോയContinue Reading

കോവിഡ് 19 വൈറസ് ഏറ്റവും കൂടുതല്‍ ഭീതി പരത്തിയ, കേരളത്തിലെ ജില്ല കാസര്‍കോടാണ്. പതിറ്റാണ്ടുകളായി ഇവിടെയുള്ളവർ എൻഡോസൾഫാൻ എന്ന വിഷം പരത്തിയ രോഗത്തിൻ്റെ ഭീകരതയിൽ മനം നൊന്തു കഴിയുന്നു. ഇന്നും പിറന്നുവീഴുന്ന പല ശിശുക്കളും ഇവിടെ ജനിതകരോഗം പേറുന്നവരാണ്. ഈ പശ്ചാത്തലത്തിൽ കാസര്‍കോട് നിവാസികളുടെ നിരന്തര ആവശ്യമായ മെഡിക്കല്‍ കോളേജ് യാഥാർത്ഥ്യമായിട്ടില്ല. മാറിമാറി വന്ന സർക്കാരുകൾ കൂടുതല്‍ ഗൗരവം ഇക്കാര്യത്തിൽ നൽകേണ്ടിയിരുന്നു. ഉക്കിനഡ്ക്കയിൽ മെഡിക്കല്‍ കോളേജിനായി കെട്ടിടം സജ്ജമായിട്ടും കാലങ്ങളായി.Continue Reading

covid19

കേരളം അതീവഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നേവർക്കുമറിയാം. മാർച്ച് 31 വരെ കേരളം നിശ്ചലമാവുകയുമാണ്. ഇറ്റലി, സ്പെയിൻ, ജർമ്മനി, UK തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസിൻ്റെ ശീഘ്രവ്യാപനം കണ്ട നമുക്ക് ഇങ്ങനൊരു നിയന്ത്രണം അനിവാര്യമാണ്. സമ്പന്നരാഷ്ട്രശ്രേണിയിലുള്ള ഈ രാജ്യങ്ങൾക്ക് കടിഞ്ഞാണിടാനാവാത്ത വിധം രോഗം വ്യാപിക്കുമ്പോൾ തികച്ചും മാതൃകാപരമായി രോഗത്തെ ചെറുത്തുനിർത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. ചിലരുടെ അശ്രദ്ധയാണ് സാഹചര്യങ്ങളെ ഇത്രയും വഷളാക്കിയത്. ഇനിയെങ്കിലും നമുക്ക് ആരോഗ്യപ്രവർത്തകരുടെയും അധികാരികളുടെയും നിർദ്ദേശങ്ങൾ അനുസരിക്കാം. നമ്മുടെ സാധാരണക്കാരായ ജനവിഭാഗംContinue Reading

ഏഴാം മാസത്തില്‍ പരിശോധനയ്ക്ക് ചെന്ന ദമ്ബതികളോട് ഡോക്ടര്‍ പറഞ്ഞു, ‘നിങ്ങളുടെ കുഞ്ഞ് അത്യാസന്ന നിലയിലാണ്, ജനിച്ച്‌ മുപ്പത് മിനുട്ടുകള്‍ പോലും കുഞ്ഞ് ജീവിച്ചിരിക്കില്ല. മാസങ്ങള്‍ പൂര്‍ത്തിയാക്കി പ്രസവം നടത്തുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. കുഞ്ഞിനെ ജീവനോടെ ലഭിക്കണമെന്നുതന്നെയില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ ഓപ്പറേഷന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കാവുന്നതാണ്.’ 23 വയസ്സ് മാത്രം പ്രായമുള്ള യുവതിയോടാണ് ഗര്‍ഭസ്ഥ ശിശുവിനെക്കുറിച്ച്‌ ഡോക്ടര്‍ ഇങ്ങനെ പറഞ്ഞത്. തലച്ചോറും തലയോട്ടിയും ഭാഗികമായി ഇല്ലാതെ പിറക്കുന്ന അവസ്ഥയായ അനെന്‍സിഫാലിContinue Reading